Posts

Showing posts from July, 2025

ഛത്തീസ്ഗഢ്

കാന്തപുരം ഉസ്താദ് എഴുതുന്നു: രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവർത്തിത്വവും കളങ്കപ്പെടുത്തുന്ന വാർത്തകൾ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. ഛത്തീസ്ഗഢിൽ ട്രെയിൻ യാത്രക്കിടെ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകൾ ആൾകൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലെ സംഭവമാണ്. ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിർത്തികൾ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന സാഹചര്യം രൂപപ്പെട്ടുകൂടാ. ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാൻ വന്ന പാവപെട്ട വിദ്യാർഥികളെ മനുഷ്യക്കടത്തിന്റെ പേരിൽ സംശയത്തിന്റെ നിഴലിൽ നിർത്തുകയും പഠനം നിഷേധിക്കുകയും ചെയ്ത സംഭവം ഈ വേളയിൽ ഓർക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന നിയമവിരുദ്ധ-ആൾക്കൂട്ട അതിക്രമങ്ങൾ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും സാഹോദര്യത്തെയുമാണ് കളങ്കപ്പെടുത്തുന്നത്. ആഗോള തലത്തിൽ ഇന്ത്യക്കുള്ള യശസ്സ് അപകീർത്തിപ്പെടുത്താൻ ഇത്തരം സംഭവങ്ങൾ കാരണമായേക്കും. അതിലുപരി ജീവിക്കാനും മത സ്വാതന്ത്രത്തിനും താമ...

ഷിറിയ ഉസ്താദ്

50. #സമാഗമം നിസ്കാരവും ഹദ്ദാദും കഴിഞ്ഞു. ഉസ്താദ് അവിടെ തന്നെ ഇരുന്നു. മദീനയിൽ ഹറമിന്റെ ഓരത്തുള്ള റൂമിലാണ്. ആരോ കാണാൻ വരുന്നുണ്ട്. പ്രതീക്ഷിച്ചിരിക്കുകയാണ്. ലോക പ്രശസ്ത ശാഫിഈ പണ്ഡിതൻ, ബാഅലവീ സരണിയുടെ നായകർ, ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് അടക്കം ആയിരങ്ങളുടെ ഗുരുവര്യർ, അൽ മൻഹജു സ്സവിയ്യ് അടക്കം നിരവധി ഗ്രന്ധങ്ങളുടെ മുസന്നിഫ്, *സയ്യിദ് സൈനു ബ്നു സുമൈഥ്* തങ്ങളുടെ മകൻ *ഉമർ സുമൈഥ്* തങ്ങളാണ് അതിഥി. ഉപ്പയുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം. 0വന്നു, കണ്ടു. കുറച്ചധികം സംസാരിച്ചു. ' ഉസ്താദ് ഉപ്പയെ കാണാൻ വരണം ' വീട്ടിലേക്ക് ക്ഷണിക്കാൻ വന്നതാണ്. ആറു മാസമായി സന്ദർശകരെ സ്വീകരിക്കാറില്ല. ആര് വന്നാലും അനുവാദം കൊടുക്കാറില്ല. പുറത്ത് പോകുന്നതിന് നിയന്ത്രണവും ഉണ്ട്. പക്ഷെ, ഉസ്താദിനെ ക്ഷണിച്ചു. തൽക്ഷണം സ്വീകരിച്ചു. അത് വരെ അവർ പരസ്പരം കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല. പത്ത് മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന ഷെഡ്യൂൾ. അങ്ങിനെയെ പറ്റൂ. ഉസ്താദടക്കം 5 പേർ. ശൈഖവർകളുടെ വീട്ടിലെത്തി. അതിഥികളെ സ്വീകരണ മുറിയിലിരുത്തി. അവരുടെ കുറച്ച് മുരീദുമാർ അവിടെയുണ്ട്. മജ്‌ലിസ് സിസ്റ്റം. എല്ലാരും നിലത്തി...

താത്തൂർ ശുഹദാക്കൾ

താത്തൂർ ശുഹദാക്കൾ: ഇന്ന് മുഹറം 22.താത്തൂർ ശുഹദാ അനുസ്മരണ ദിനം. താത്തൂരിൽ ഏകദേശം നാനൂറ് വർഷത്തിലേറെ പഴക്കമുള്ള ഒരു പള്ളിയുടേയും പരിസരത്ത് മറ പെട്ട് കിടക്കുന്ന ശുഹദാക്കളുടേയും സ്മരണ പുതുക്കുന്ന നാളുകളാണ് മുഹറം 22 മുതൽ 25 കൂടിയുള്ള 4 ദിവസങ്ങൾ. രണ്ട് വിഭാഗം ശുഹദാക്കളുടെ പാവനസ്മരണയിലാണ് താത്തൂർ നേർച്ച നടക്കുന്നത്. 400 കൊല്ലങ്ങൾക്കപ്പുറം ഈ പള്ളിയിലെ ബാങ്ക് വിളിയും മറ്റ് ആരാധനകളും ഏതാനും വർഗ്ഗീയ കോമരങ്ങൾക്ക് അലോസരമായപ്പോൾ പള്ളി പൊളിക്കാനായി അവരെത്തുകയും അവരെ തടയാൻ കോയ കുട്ടി ഗുരുക്കൾ, കൊന്നോലത്ത് ഹസ്സൻകോയ, മങ്ങണ്ടൻ മായിൻ മൊയ്തീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം ഏറ്റുമുട്ടിയപ്പോൾ 22 പേർശഹീദായി. ഇവരാണ് ഒന്നാമത്തെ വിഭാഗം . ഈ പോരാട്ടം നടന്നത് ഒരു മുഹറം 22 മുതൽ 25 കൂടിയ 4 ദിവസങ്ങളിലായിരുന്നു. 192l -ൽ മലബാർ ലഹളയിലെ സമരക്കാർ താ ത്തൂർ പള്ളി കേന്ദ്രീകരിച്ചാണ് സമരം ആസൂത്രണം ചെയ്യുന്നതെന്ന് മനസ്സില്ലാക്കിയ ബൃട്ടീഷ് പട്ടാളം പള്ളി തകർക്കുക, സമരക്കാരെ പിടികൂടുക എന്നീ ലക്ഷ്യത്തോടെ പള്ളി മുറ്റത്തെത്തി. സമരക്കാരോട് പുറത്തിറങ്ങാൻ പറഞ്ഞെങ്കിലും അവർ ഇറങ്ങിയില്ല. കൂട്ടത്തോടെ ബാങ്ക് വി...

നിമിഷ പ്രിയ

Image